വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | വിമല്‍ കുമാര്‍ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:39.
കേട്ടില്ലേ നിങ്ങള്‍ വിശേഷം - ഇതു കേട്ടാല്‍ ചിരിക്കരുതാരുമാരും പണ്ടു പരാശരനെന്നു - പുകള്‍ കൊണ്ടൊരുവന്‍ മുനിയുണ്ടായിരുന്നു അന്തിക്കൊരുനാള്‍ യമുനയില്‍ സന്ധ്യാവന്ദനമാടാന്‍ മാന്തോലേന്തിയ ദിവ്യന്‍ ചന്തത്തൊടു പോരുമ്പോള്‍ കാളിന്ദിയെക്കടക്കണം - അതി നാളൊന്നു വഞ്ചിയുമായി വരേണം വഞ്ചിതുഴയുവാനന്നു - ഒരു ചഞ്ചനവാണിയരികത്തു വന്നു കൊഞ്ചും മൊഴി തുഴയുമെടത്തഞ്ചിതമായു് ചാഞ്ചാടി ചെഞ്ചെമ്മേ തുഴയുമ്പോള്‍ പഞ്ചശരന്‍ പോന്നെത്തി താരമ്പിലൊന്നെടുത്തു - താടി ക്കാരന്റെ മാറില്‍ തൊടുത്തു മാരന്‍ മയങ്ങുന്ന നാരി ഇവ - ളാരെന്നെക്കൊല്ലുവാന്‍ വന്ന മീന്‍കാരി കണ്ടു കരളില്‍ കാമം കൊണ്ടു കൊണ്ടാടും മുനി ദണ്ഡും കമണ്ഡലവും മിണ്ടാതവിടിട്ടേച്ചു മാരമാലേറ്റു തളര്‍ന്നു - മുനി നാരിതന്‍ ചാരത്തണഞ്ഞു അയ്യയ്യോ പാപം മുനീന്ദ്രാ - അങ്ങേ യ്ക്കാവതില്ലിത്തരം ചിന്ത കുലവും നിലയുമില്ലാഹീനയില്‍ ദീനയിവള്‍ ആപത്തില്‍ പാപത്തിനു നീപത്തനമാക്കൊല്ലാ ഇല്ലിതിലെന്തോന്നു പാപം - തവ നല്ലതു കൈവരാന്‍ യോഗം - പെണ്ണേ ഇന്നു മുതല്‍ മത്സ്യഗന്ധി - പാരില്‍ എന്നുമേ കസ്തൂരിഗന്ധി - പെണ്ണേ വേരിച്ചൊല്ലാര്‍മണി നിന്നില്‍ വേദ - വ്യാസന്‍ ജനിക്കുമീമ്മന്നില്‍ എന്തിനധികം ചൊല്ലുവതെന്തായാലും മുനിവരന്‍ സന്ധ്യയെ വന്ദിക്കാതെ അന്തിക്കവളേ പൂകി |