വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ചക്രവാകം |
അഭിനേതാക്കള്‍ | വിൻസന്റ് ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:25.
കണ്ണിനും കണ്ണാടിയ്ക്കും കാണാത്തിടത്തൊരു കസ്തൂരിമറുകുള്ള വര്‍ണ്ണക്കിളി മാറത്തു കൊടിയുള്ള പെരുന്നാള്‍ പൂമ്പിറപോലെ മാനത്തു വളരേണ്ട സ്വര്‍ണ്ണക്കിളി നീ സ്വര്‍ണ്ണക്കിളി (കണ്ണിനും....) പഞ്ചാരപ്പന്തലുള്ള ഖല്‍ബിന്റെ പൂമുഖത്തു പുന്നാരപൂവള്ളി പടരും പോലേ സൂര്യപടത്തട്ടമിട്ടു പുഷ്പപാദസരമിട്ടു സ്വര്‍ഗ്ഗത്തെ ഹൂറിയായ് നീ വളര്‍ന്നൂ- അത് സ്വപ്നത്തിലെന്നപോലെ നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ... (കണ്ണിനും....) ചിന്തൂരപ്പട്ടുടുത്ത ചിങ്കാരമൊട്ടിന്നുള്ളില് മൊഞ്ചുള്ള യൌവനം നിറയുംനാളില് പാതിപൂത്ത പുഞ്ചിരിയില്‍ പീലിമിഴിക്കോണുകളില് പ്രേമത്തിന് പാനപാത്രം നീട്ടിനിന്നൂ-അതു തീരാത്ത ദാഹവുമായ് നോക്കി നിന്നൂ ഞാന്‍ നോക്കിനിന്നൂ (കണ്ണിനും..) |